അതേസമയം, മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കണ്ടപ്പോഴാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനോ ജലവിഭവ വകുപ്പ് മന്ത്രിക്കോ വനംവകുപ്പിനോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും
അതേസമയം, ബിഷപ്പിന്‍റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവന അതിരുകടന്നു പോയി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ആത്മീയ നേതാക്കള്‍ ഒഴിവാക്കണം.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി. സി. തോമസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിട്ടിരുന്നു. പി. ജെ. ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കുന്നത്.
നിലവില്‍ പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടഞ്ഞ് നിൽക്കുകയാണ്. ജോസ് കെ മാണി ഇടത് മുന്നണിയിൽ വന്നതോടെ പാലാ സീറ്റിൽ അവകാശവാദവുമായി അവർ രംഗത്തെത്തിയിരുന്നു. എന്നാൽ പാലാ വിട്ടൊരു കളിക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ.